ഉദയ്പൂരിലെ ബിജെപിയുടെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുളളയാളാണ് റിയാസെന്ന് ഇര്‍ഷാദ് സമ്മതിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാസ് എപ്പോഴും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്
ഉദയ്പൂരിലെ മാല്‍ദാസില്‍ ബുധാനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമായി ബിജെപി മനപ്പൂര്‍വ്വം അവരുടെ വക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹമത് ചെവികൊണ്ടില്ല.
വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നുപൂര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു